പ്രവേശിക

എന്‍ടെ  തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും
ഇതേ മരത്തിന്ടെതാണ്.


മൂര്‍ധാവില്‍ ഒരു ചുംബനം;
കൈവെള്ളയില്‍ ഒരശ്രുബിന്ദു.


അച്ഛന്ടെ ചിതയെരിഞ്ഞ മണ്ണിലൂടെ
അറിയാതെ നടന്നപ്പോള്‍
വാരിയെല്ലിന്ടെ ഒരസ്ഥി കാലില്‍ തറഞ്ഞു.
മനസ്സില്‍ നനഞ്ഞ മണ്ണ് ഇടിഞ്ഞ ആ ദിനം...
____________________________________________________
വിരല്തട്ടി മറിഞ്ഞിട്ടും പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ തുടചെടുക്കയാണെന്നെ.


- സുനില്‍ നാരായണന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ